മക്ക: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകാരിൽ 70 ശതമാനം പേരും വിദേശികളെന്ന് റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മാനദണ്ഡങ്ങൾ മാത്രം നോക്കി മറ്റ് മുൻഗണനകൾ ഒന്നും ഇല്ലാതെയാണ് വിദേശികളെ ഹജ്ജിന് തെരഞ്ഞെടുത്തതെന്ന് ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു.
സൗദിയിലുള്ള വിദേശികളിൽ നിന്നും സ്വദേശികളിൽ നിന്നുമായി പതിനായിരം പേർക്ക് മാത്രമാണ് ഈ വർഷത്തെ ഹജ്ജിന് അവസരമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെയോ നയതന്ത്ര ഉദ്യോഗസ്ഥരെയോ മറ്റു പ്രമുഖ വ്യക്തികളെയോ ഹജ്ജിനായി ഈ വർഷം തെരഞ്ഞെടുത്തിട്ടില്ല. ഇത്തവണ ഹജ്ജിന് ആർക്കും പ്രത്യേക ഇളവ് നൽകേണ്ടതില്ലെന്ന സൽമാൻ രാജാവിന്റെ തീരുമാനപ്രകാരമാണിത്.
ആരോഗ്യ വ്യവസ്ഥകൾക്ക് അനുസൃതമായാണ് ഈ വർഷത്തെ ഹജ്ജ് നടക്കുക. തീർത്ഥാടകരുടെയും അവർക്ക് സേവനം നല്കുന്നവരുടെയും സുരക്ഷക്കാണ് മുഴുവൻ വകുപ്പുകളും പ്രാധാന്യം നൽകുന്നത്.
ഹജ്ജ് തീർഥാടകരെ തെരഞ്ഞെടുക്കുന്നതിൽ ആരോഗ്യ മാനദണ്ഡങ്ങൾക്ക് പ്രാധാന്യം
04:16 AM Jul 26, 2020 | Deepika.com