തിരുവനന്തപുരം: ക്ഷീരകർഷകർക്ക് കൈത്താങ്ങായി സബ്സിഡി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിത്തീറ്റ, പശുത്തൊഴുത്ത് നിർമാണം, കിടാരി വളർത്തൽ തുടങ്ങിയവയ്ക്കാണ് സബ്സിഡി നൽകുന്നത്. ഭക്ഷ്യ സുഭിക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 77 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
5000 കർഷകർക്ക് രണ്ട് പശുക്കളെ വാങ്ങാൻ 60000 രൂപ വീതം സബ്സിഡി നൽകും. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം വയനാട്, തൃശൂർ, കോട്ടയം ജില്ലകളിലെ കർഷകർക്കാണ് ഈ സബ്സിഡി ലഭിക്കുക. സംസ്ഥാനത്തെ 3500 കർഷകർക്ക് കിടാരി വളർത്തലിന് 15000 രൂപ വീതവും പശുത്തൊഴുത്ത് നിർമാണത്തിന് 25000 രൂപ വീതവും നൽകും.
6000 കർഷകർക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്സിഡിയും വിതരണം ചെയ്യും. ആടുവളർത്തലിന് 1800 പേർക്ക് 25000 രൂപയും സബ്സിഡിയായി നൽകും- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്ഷീരകർഷകർക്ക് സബ്സിഡി; 77 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
07:29 PM Jul 24, 2020 | Deepika.com