തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള രോഗവ്യാപനവും പ്രതിരോധ നടപടികളുമാണ് അദ്ദേഹം വിശദീകരിച്ചത്.
തിരുവനന്തപുരത്ത് അഞ്ച് ലാർജ് ക്ലസ്റ്ററുകൾ നിലവിലുണ്ട്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. ജില്ലയിൽ 17 പ്രഥമ ചികിത്സാ കേന്ദ്രങ്ങളിലായി 2103 കിടക്കകൾ സജ്ജമാണ്. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോൾ അതിൽ 288 പേർ കോവിഡ് രോഗികളാണ്. മേഖലകളിൽ രോഗവ്യാപനത്തോത് കുറയുന്നുവെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനായിട്ടില്ല.
കൊല്ലത്ത് 33 കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കകൾ സജ്ജീകരിച്ചു. 3624 കിടക്കകളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചയോടെ തയാറാവും. ഇതോടെ 64 കേന്ദ്രങ്ങളിലായി 8474 കിടക്കകളുണ്ടാവും.
പത്തനംതിട്ട ജില്ലയിലെ കുന്പള ഒരു ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാണ്. 205 പേ!ർക്ക് ഇവിടെ സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. തിരുവല്ലയിലെ ഹോളി സ്പിരിറ്റ് കോണ്‍വെന്റിൽ സന്പർക്കം മൂലം 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 75 പ്രാഥമിക കേന്ദ്രങ്ങളിലായി 7364 ബെഡുകൾ സജ്ജമാക്കും.
ആലപ്പുഴ ജില്ലയിൽ കോവിഡ് വ്യാപിച്ച കുറത്തിക്കാട്, കായംകുളം, ചേർത്തല, ഐടിബിപി ക്യാംപ് എന്നിവിടങ്ങളിൽ കേസുകൾ കുറഞ്ഞു. എന്നാൽ തീരപ്രദേശത്തെ ക്ലസ്റ്റർ സജീവമായി നിൽക്കുന്നു.
കോട്ടയം കളക്ടറേറ്റിലെ ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ക്വാറന്ൈറനിൽ പോയി. ഇവർ വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്യുന്നു. പായിപ്പാട്, ചങ്ങനാശേരി, പാറത്തോട്, പള്ളിക്കത്തോട്, എന്നിവയാണ് നിലവിൽ ജില്ലയിലെ കോവിഡ് ക്ലസ്റ്ററുകൾ.
ഇടുക്കിയിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ഒന്നുമില്ല. കൊന്നത്തടി, രാജാക്കാട് എന്നിവിടങ്ങളിൽ രോഗവ്യാപനമുണ്ട്.
എറണാകുളത്തെ വൃദ്ധജനരോഗിപരിപാലന കേന്ദ്രങ്ങൾ, കോണ്‍വെന്റുകൾ എന്നിവിടങ്ങളിൽ രോഗവ്യാപനമുണ്ടായത് ഗൗരവത്തോടെ കാണണം. തൃക്കാക്കരയിലെ ഒരു കെയർ ഹോമിൽ 135 അന്തേവാസികളുടെ ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോൾ 43 പൊസീറ്റീവാണ്. കെയർ ഹോമുകളിൽ ഇനി സന്ദർശകരെ അനുവദിക്കില്ല. അവിടെയുള്ളവരെ പുറത്തേക്കും വിടില്ല. രോഗികൾ കൂടിയ കെയർ ഹോമുകളിലുള്ളവരെ അവിടെ തന്നെ ചികിത്സിക്കും. ജില്ലയിലെ പ്രധാന ക്ലസ്റ്ററായ ആലുവയിൽ രോഗവ്യാപനം ശക്തമായി തുടരുന്നു. സമീപ പഞ്ചായത്തുകളിലും രോഗം വ്യാപിക്കുന്നുണ്ട്.
തൃശൂരിൽ സന്പർക്കവ്യാപനം കൂടുകയാണ്. ആദ്യം രോഗം സ്ഥിരീകരിച്ച ജില്ലയിൽ ആകെ രോഗികളുടെ എണ്ണം ഇപ്പോൾ 1000 കടന്നു. 40 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാണ്. ഇരിങ്ങാലക്കുട നഗരസഭയിൽ നിന്നും മുരുങ്ങിയാട് പഞ്ചായത്തിലേക്ക് രോഗം വ്യാപിച്ചു. അവിടെ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ നടപ്പാക്കും.
മലപ്പുറത്ത് മൂന്ന് കമ്മ്യൂണിറ്റി ക്ലസ്റ്റുകളാണ് ഉള്ളത്. പൊന്നാനി, നിലന്പൂർ, കൊണ്ടോട്ടി എന്നിവ ലാർജ് ക്ലസ്റ്ററുകളാണ്. പൊന്നാനി നഗരസഭയ്ക്ക് പുറത്ത് രോഗവ്യാപനം കുറഞ്ഞതിനാൽ അവിടെ നിയന്ത്രണം കുറച്ചു. താനൂരിലും നിയന്ത്രണം ഒഴിവാക്കി. ജില്ലയിൽ 59 കേന്ദ്രങ്ങളിലായി 50793 പേരെ ചികിത്സിക്കാൻ സൗകര്യം ഉണ്ടാവും.
വയനാട്ടിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ഇല്ല. ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി തൊണ്ടനാട് തുടരുന്നു.
കോഴിക്കോട് ജില്ലയിൽ നഗര ഗ്രാമ വ്യത്യാസമില്ലാതെ രോഗവ്യാപനഭീതി നിലനിൽക്കുന്നു. തൂണേരിയാണ് ജില്ലയിലെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ. ചെക്യാട് പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ കല്യാണത്തിൽ പങ്കെടുത്തവരെല്ലാം നിരീക്ഷണത്തിൽ പോകണം. ചോറോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടിൽ ജ·ദിനാഘോഷം നടന്നത് ആശങ്കയുണ്ടാക്കുന്നു.
കണ്ണൂരിൽ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ 7128 കിടക്കകൾ സജ്ജമാണ്.
കാസർഗോഡ് ജില്ലയിൽ ആറു കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. കാസർഗോഡ് മാർക്കറ്റ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി. ഹൊസങ്കടിയിലെ പ്രിയദർശിനി ലാബിനെ ലാർജ് ക്ലസ്റ്ററിൽനിന്ന് ഒഴിവാക്കി.
ലാർജ് ക്ലസ്റ്ററുകളും കമ്മ്യൂണിറ്റി ക്ലസ്റ്ററുകളും നിരവധി; സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി
06:53 PM Jul 24, 2020 | Deepika.com