സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ ഒരു കോടിയും ഒരു കിലോ സ്വർണവും: എൻഐഎ

06:15 PM Jul 24, 2020 | Deepika.com
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തു. കേസ് അന്വേഷിക്കുന്ന എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരത്തെ എസ്ബിഐ സിറ്റി ബ്രാഞ്ച് ലോക്കറിൽനിന്നു 64 ലക്ഷം രൂപയും 982 ഗ്രാം സ്വർണവും കണ്ടെത്തി. തിരുവനന്തപുരത്തെ ഫെഡറൽ ബാങ്കിൽനിന്നും കണ്ടെടുത്ത 36.5 ലക്ഷം രൂപയും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു. അതേസമയം, സ്വപ്ന വിവാഹം ചെയ്ത അറബി സമ്മാനിച്ചതാണ് ഈ സ്വർണവും പണവുമെന്നാണു സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

എൻഐഎ പിടികൂടിയ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി നൽകിയിട്ടുണ്ട്. നിലവിൽ പ്രതികൾ എൻഐഎ കസ്റ്റഡിയിലാണ്. എൻഐഎ ചോദ്യം ചെയ്യുന്ന അവസരത്തിൽതന്നെ കസ്റ്റംസിനും പ്രതികളെ ചോദ്യം ചെയ്യാനാണ് കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അനുമതി നൽകിയിരിക്കുന്നത്.