തിങ്കളാഴ്ച നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഗെഹ്ലോട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭ വിളിച്ചുകൂട്ടാൻ കഴിയില്ലെന്ന നിലപാട് ഗവർണർ എടുത്തതായാണ് റിപ്പോർട്ട്.
അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ രാജ്ഭവനുള്ളില്‍ ധര്‍ണ ഇരിക്കാനും ഗെഹ്ലോട്ട് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ രാജ്ഭവന് വളയുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.