രാജസ്ഥാനിൽ തൽസ്ഥിതി തുടരും; വിമത എംഎൽഎമാർക്കെതിരെ നടപടിയെടുക്കരുതെന്ന് സ്പീക്കറോട് ഹൈക്കോടതി

11:57 AM Jul 24, 2020 | Deepika.com
ജയ്പൂർ: രാജസ്ഥാനിൽ വിമത എംഎൽഎമാർക്കെതിരെ തൽക്കാലം നടപടി പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും സ്പീക്കറോട് ഹൈക്കോടതി. കേസിന്‍റെ വാദം വിശദമായി കേള്‍ക്കാന്‍ തീരുമാനിച്ചതിന്‍റെ ഭാഗമായാണ് ഈ നിര്‍ദേശം. കേസിൽ കേന്ദ്ര സർക്കാരിനെയും കക്ഷി ചേർക്കണമെന്ന സച്ചിൻ പൈലറ്റിന്‍റെ ആവശ്യം അവസാന നിമിഷം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതോടെ വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി വിധിപറയുന്നത് വൈകും.

എംഎൽഎമാരെ അയോഗ്യരാക്കുന്നതിനു കാരണം കാണിക്കാൻ സ്പീക്കർ നോട്ടീസ് നൽകിയതിനെതിരേ സച്ചിൻ പക്ഷം നൽകിയ ഹർജിയിൽ ഇന്ന് വിധി പറയാനിരിക്കെയായിരുന്നു അവസാന നിമിഷം ഇക്കാര്യമുന്നയിച്ച് സച്ചിന്‍ പൈലറ്റ് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകുമോ എന്ന കാര്യത്തില്‍ കേന്ദ്രത്തിന്‍റെ അഭിപ്രായം ആരായുന്നതിനാണ് കോടതി കേന്ദ്രത്തെയും കക്ഷിചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, സച്ചിൻ പൈലറ്റ് അടക്കം 19 കോണ്‍ഗ്രസ് വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന നടപടികൾ താത്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സ്പീക്കറുടെ നടപടിക്രമങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഒരു ദിവസം കൂടി കാത്തിരിക്കാനാവില്ലേയെന്നു ഹർജിക്കാരനായ നിയമസഭാ സ്പീക്കർ സി.പി. ജോഷിയോടു ചോദിച്ച ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്, ജനാധിപത്യത്തിൽ വിയോജിപ്പിന്‍റെ ശബ്ദങ്ങളെ അടച്ചുവയ്ക്കാനാവില്ലെന്നു നിരീക്ഷിച്ചു.

വിഷയം ജനാധിപത്യവുമായി ബന്ധപ്പെട്ടതാണെന്നും കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ മൂന്നംഗ ബെഞ്ച്, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റിയിരുന്നു.