ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി; വീട്ടിലേക്ക് മടങ്ങി

09:37 PM Jul 23, 2020 | Deepika.com
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. അഞ്ചു മണിക്കൂർ നീണ്ട എൻഐഎയുടെ ചോദ്യം ചെയ്യലിനു ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. നിര്‍ണായക വിവരങ്ങള്‍ ശിവശങ്കറില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പേരൂർക്കട പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ നടന്നത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎ വിളിപ്പിച്ചത്. നേരത്തെ, കസ്റ്റംസ് ശിവശങ്കറിനെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ നടപടി. സ്വർണക്കടത്തിന് ശിവശങ്കർ സഹായിച്ചോ എന്ന് എൻഐഎ പരിശോധിക്കും.