ഗണ്‍മാനെ നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടില്ല, മുഖ്യമന്ത്രി രാജിവയ്ക്കണം: കെ. സുരേന്ദ്രൻ

12:47 PM Jul 21, 2020 | Deepika.com
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് ഗണ്‍മാനെ നൽകാൻ സംസ്ഥാന സർക്കാരിനോടു കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും ഗണ്‍മാന്‍റെ നിയമനം സ്ഥാപിത താത്പര്യങ്ങൾക്കായുള്ളതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

യുഎഇ കോണ്‍സുലേറ്റിനു സുരക്ഷ നൽകണമെന്നാണു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. സുരക്ഷാ ഭീഷണിയുണ്ടെന്നു പറഞ്ഞു കേരള പോലീസ് വെറുതെ ഗണ്‍മാനെ നൽകിയതാണ്. രാജ്യത്തെ ഒരു സംസ്ഥാന സർക്കാരും ചെയ്യാത്ത കാര്യമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനു സഹായം നൽകി. ഈ ആരോപണം നിഷേധിക്കാൻ മുഖ്യമന്ത്രിക്കു സാധിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

തന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയെ സഹായിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ നിൽക്കക്കള്ളിയില്ലെന്നു മനസിലായപ്പോൾ അദ്ദേഹത്തെ പുറത്താക്കി. സ്വർണക്കടത്തിന് എല്ലാ സഹായങ്ങളും നൽകിയതു മുഖ്യമന്ത്രിയാണ്.

സ്വർണക്കടത്ത് സംഘവുമായുള്ള സംസ്ഥാന സർക്കാരിന്‍റെ ബന്ധം വ്യക്തമാണ്. മറ്റാരുടെയെങ്കിലും തലയിൽ കുറ്റം കെട്ടിവച്ച് മുഖ്യമന്ത്രിക്ക് രക്ഷപെടാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി രാജിവയ്ക്കണം. രാജി അനിവാര്യമാണ്. മുഖ്യമന്ത്രി ഉത്തരം നൽകേണ്ട നൂറു കണക്കിനു ചോദ്യങ്ങൾ കെട്ടിക്കിടക്കുകയാണ്. സത്യമായ കാര്യങ്ങൾ പുറത്തു വരുന്നതുവരെ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. ഒന്നുകിൽ രാജിക്കു മുഖ്യമന്ത്രി തയാറാകണം. അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ രാജി പാർട്ടി ആവശ്യപ്പെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അറ്റാഷെയുടെ തലയിൽ കുറ്റമെല്ലാം കെട്ടിവയ്ക്കുന്ന നിലപാടാണു മന്ത്രി ജലീലിന്‍റേത്. ജലീൽ നിൽക്കക്കള്ളിയില്ലാതെ വർഗീയ കാർഡ് ഇറക്കുകയാണ്. റംസാൻ മാസവും ജലീലിന്‍റെ ഇടപെടലും തമ്മിൽ ഒരു ബന്ധവുമില്ല. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്.

ഇതു സക്കാത്താണെന്നു പറഞ്ഞു വിശ്വാസികളെ ഇതിലേക്കു കൊണ്ടുവരുവാനാണു ജലീൽ ശ്രമിക്കുന്നത്. വർഗീയരാഷ്ട്രീയം പരീക്ഷിച്ചയാളാണ് ജലീൽ. സരിത്തിനെയും സ്വപ്നയെയും രക്ഷപെടാൻ ശ്രമിച്ചവരെ പിടികൂടാനായാൽ കാര്യങ്ങൾക്കു വ്യക്തത ലഭിക്കും. ആഭ്യന്തരവകുപ്പിന്‍റെ സഹായം പ്രതികൾക്കു ലഭിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.