കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടർക്കു കോവിഡ്; കടുത്ത നിയന്ത്രണങ്ങൾ

11:12 AM Jul 21, 2020 | Deepika.com
കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ ഡോക്ടർക്കു കോവിഡ് സ്ഥിരീകരിച്ചു. എൻആർഎച്ച്എം താത്കാലിക ഡോക്ടർക്കാണു രോഗം സ്ഥിരീകരിച്ചത്.

ഡോക്ടർ അവധിയിലായതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വിവാഹത്തിനുവേണ്ടി ഈ മാസം നാലാം തിയതി മുതൽ ഡോക്ടർ അവധിയിലായിരുന്നു. കണ്ണൂർ പാറക്കടവിൽവച്ച് നടന്ന വിവാഹ ചടങ്ങിനിടെയാണു രോഗബാധയുണ്ടായതെന്നാണു സൂചന.

രോഗം പടരുന്ന സാഹചര്യത്തിൽ കോഴിക്കോട്ട് ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ജില്ലയിൽ പൊതുപരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കല്യാണ, മരണ ആവശ്യങ്ങൾ 20 പേരിൽ കൂടതൽ പാടില്ല. ആർആർടി അനുമതി ഇല്ലാതെ വിവാഹവും മരണവും രജിസ്റ്റർ ചെയ്യില്ല. നിയന്ത്രണം പാലിക്കുന്നുവെന്ന് പരിശോധിക്കാനാണ് കളക്ടർ ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഒത്തുചേരൽ ഒഴിവാക്കാൻ സംഘടനകൾക്കു കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇനിയും സന്പർക്ക വ്യാപനം കൂടിയാൽ ജില്ലാ ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.