വികാസ് ദുബെ ഏറ്റുമുട്ടൽ കൊലപാതകം: അന്വേഷണ സമിതി പുനഃസംഘടിപ്പിക്കാൻ സുപ്രീംകോടതി നിർദേശം

04:06 PM Jul 20, 2020 | Deepika.com
ന്യൂഡൽഹി: ഗുണ്ടാനേതാവ് വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് അന്വേഷിക്കുന്ന സമിതി പുനഃസംഘടിപ്പിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ നിർദേശം നൽകി. റിട്ടയേർഡ് അലഹബാദ് ഹൈക്കോടതി ജഡ്ജി കേസ് അന്വേഷിക്കുമെന്നാണ് യുപി സർക്കാർ അറിയിച്ചത്. എന്നാൽ വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയെയും വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി സമിതി പുനസംഘടിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി.

അന്വേഷണ സമിതി പുനഃസംഘടിപ്പിക്കാനുള്ള സുപ്രീംകോടതി നിർദേശം അംഗീകരിക്കുമെന്ന് യുപി സർക്കാർ അറിയിച്ചു. കേസിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നിയമവ്യവസ്ഥ പാലിക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് സംസ്ഥാന സർക്കാരിനെ ഓർമിപ്പിച്ചു. 65 കേസിൽ പ്രതിയായ കൊടുംകുറ്റവാളിക്ക് എങ്ങനെയാണ് ഈ കേസുകളിലെല്ലാം ജാമ്യം കിട്ടിയത്. ദുബെയ്ക്ക് ജാമ്യം ലഭിച്ചത് ഭരണകൂടത്തിന്‍റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ദുബെ കൊല്ലപ്പെട്ട സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസിന്‍റെ പരാമർശം. കേസുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും കോടതിയിൽ ഹാജരാക്കാനും ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി. ബുധനാഴ്ച ഹാജരാക്കാമെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു.