കോഴിക്കോട്: നഴ്സിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം അടച്ചു. എന്നാൽ നിലവിൽ വാർഡിലുള്ള രോഗികൾ തുടരും. ഇവിടെ ചികിത്സയിലുള്ള 16 രോഗികൾക്ക് പ്രത്യേക പരിരക്ഷ നൽകും. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ വൃക്കരോഗ ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളജിലെ നഴ്സിന് രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. രണ്ട് ദിവസം മുമ്പ് നഴ്സ് ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർമാരും നഴ്സുമാരും ശുചീകരണ തൊഴിലാളികളും ഉൾപ്പടെ 24 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.
അതേസമയം, ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ രണ്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ കൂടി തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏഴ് വാർഡുകളെ കൂടി കണ്ടെയ്ൻമെന്റിൽ സോണിൽ ഉൾപ്പെടുത്തി.
നഴ്സിന് കോവിഡ്; കോഴിക്കോട് മെഡിക്കൽ കോളജിലെ നെഫ്രോളജി വാർഡ് അടച്ചു
12:10 PM Jul 20, 2020 | Deepika.com