കോല്‍ക്കത്ത: സ്കൂൾ വിദ്യാർഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിൽ വൻ പ്രതിഷേധം. കോൽക്കത്തയ്ക്കു 500 കിലോമീറ്റർ അകലെ ചോപ്രയിലാണ് സംഭവം. പ്രക്ഷോഭകാരികൾ മൂന്ന് ബസുകളും പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി.
കോല്ക്കത്തയേയും സിലിഗുരിയേയും ബന്ധിപ്പിക്കുന്ന ദേശീയപാത 31 ൽ ഞായറാഴ്ച വൈകുന്നേരമാണ് സംഘർഷം അരങ്ങേറിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കേണ്ടിവന്നു.
അടുത്തിടെ പത്താം ക്ലാസ് പരീക്ഷ വിജയിച്ച പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച ഒരുമരച്ചുവട്ടില്‍ കണ്ടെത്തി. മൃതദേഹത്തിന് സമീപം കണ്ടെത്തിയ രണ്ട് സൈക്കിളുകളും മൊബൈല്‍ ഫോണുകളും നാട്ടുകാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി ദേശീയപാത ഉപരോധിച്ചു. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
പത്താം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി; ബംഗാളിൽ പ്രതിഷേധം കത്തി
11:16 PM Jul 19, 2020 | Deepika.com