ഫൈസൽ ഫരീദിനെതിരെ ഇന്‍റർപോൾ നോട്ടീസ്

10:10 AM Jul 18, 2020 | Deepika.com
ന്യൂഡൽഹി: തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിനെതിരെ ഇന്‍റർപോൾ നോട്ടീസ്. ഇന്ത്യയുടെ അഭ്യർഥനപ്രകാരമാണ് ഇന്‍റർപോൾ ഫൈസലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോട‌െ ലോകത്തെ ഏത് വിമാനത്താവളത്തിൽ ഫൈസൽ എത്തിയാലും പിടിയിലാകും.

ഇന്‍റർപോളിന്‍റെ സഹായത്തോടെ ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഫൈസല്‍ ഫരീദിന്‍റെ പാസ്‌പോര്‍ട്ട് ഇന്ത്യ നേരത്തെ റദ്ദ് ചെയ്തിരുന്നു.

കേസിലെ ഭീകരവാദബന്ധം പുറത്തുവരണമെങ്കില്‍ ഫൈസല്‍ ഫരീദിന്‍റെ പങ്കാളിത്തം കണ്ടെത്തി ചോദ്യം ചെയ്യണം. ഈ നടപടികളുടെ ഭാഗമായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം തൃശൂർ കയ്പമംഗലം മൂന്നുപീടിക പുത്തൻപള്ളി എംഐസി പരിസരത്തുള്ള അടഞ്ഞുകിടന്ന ഫൈലസിന്‍റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി. ഇവിടെനിന്നും കംപ്യൂട്ടറും ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ പരിശോധന അഞ്ചരയ്ക്കാണ് അവസാനിച്ചത്.