ഡൽഹിയിലെ കോവിഡ് കോപം; സർവകക്ഷിയോഗം വിളിച്ച് അമിത് ഷാ

07:18 PM Jun 14, 2020 | Deepika.com
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സർവകക്ഷിയോഗം വിളിച്ചു. ഡൽഹിയിലെയും സമീപ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ കക്ഷികളെയാണ് ക്ഷണിച്ചിരിക്കുന്നത്.

ആം ആദ്മി പാർട്ടി, കോൺഗ്രസ്, ബിജെപി, ബിഎസ്പി, സമാജ്‌വാദി പാർട്ടി എന്നിവർ‌ക്കാണ് യോഗത്തിലേക്ക് ക്ഷണം. തിങ്കളാഴ്ച രാവിലെ 11 ന് യോഗം നടക്കും. ഡൽഹിയിൽ രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും ഹരിയാനയും തങ്ങളുടെ അർത്തികൾ അടച്ചിരുന്നു.

കോവിഡ് രോഗികള്‍ക്കുള്ള കിടക്കയുടെ ലഭ്യതകുറവ് പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിക്ക് 500 റെയില്‍വേ കോച്ചുകള്‍ അനുവദിച്ചിരുന്നു. ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കോവിഡ് രോഗികളെ പരിചരിക്കുന്നത് വളരെ മോശമായാണെന്ന സുപ്രീം കോടതിയുടെ വിമര്‍ശനത്തിനു പിന്നാലെ യാണ് രാജ്യതലസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തിയത്.

ഡല്‍ഹിയില്‍ അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കോവിഡ് പരിശോധന ഇരട്ടിയാക്കുമെന്നും ആറു ദിവസങ്ങള്‍ക്കു ശേഷം അത് മൂന്നിരട്ടിയാക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി നടത്തിയ കൂടികാഴ്ച്ചയ്ക്കു ശേഷം അമിത് ഷാ വ്യക്തമാക്കി. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടര്‍, വെന്‍റിറ്റര്‍, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവയും കേന്ദ്രം കൈമാറും.