കണ്ണുനീർത്തുള്ളികളിൽനിന്നും അവ്യക്തമായ ഭൂതകാലം ബാഷ്പീകരിച്ചുയരുന്നു. അവസാനമില്ലാത്ത സ്വപ്നങ്ങൾ ഒരു പുഞ്ചിരിയുടെ ചാപം രചിക്കുന്നു. ഒരു ക്ഷണികമായ ജീവിതം. രണ്ടു പേർക്കിടയിലെ വിലപേശൽ. അമ്മ- എന്നാണ് സുശാന്ത് അവസാനമായി ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പ്.
തന്റെ വിജയം കാണാൻ അമ്മയുണ്ടായില്ലെന്ന ദുഖം സുശാന്ത് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. സുശാന്ത് പന്ത്രണ്ടാംക്ലാസിൽ പഠിക്കുന്പോഴാണ് അമ്മ മരിക്കുന്നത്. അച്ഛനുമായി അത്ര അടുപ്പം തനിക്കുണ്ടായിരുന്നില്ലെന്ന് സുശാന്ത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.