മുൻ മാനേജരുടെ മരണത്തിനു പിന്നാലെ സുശാന്തും; മരണത്തിലെ ദുരൂഹവഴികൾ

05:44 PM Jun 14, 2020 | Deepika.com
മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണം മുൻ മാനേജരുടെ ആത്മഹത്യയ്ക്കു പിന്നാലെ. സുശാന്തിന്‍റെ മുൻ മാനേജറായ ദിശ സാലിയൻ ജീവനൊടുക്കി അഞ്ചു ദിവസം പിന്നിടുന്പോഴാണു നടനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

ജൂണ്‍ എട്ടിനു മുംബൈ മലാഡിലെ 14 നില കെട്ടിടത്തിൽനിന്നു ചാടിയാണ് ദിശ സാലിയൻ (28) ജീവനൊടുക്കിയത്. കെട്ടിടത്തിൽ നടന്ന ഒരു പാർട്ടിക്കിടയിലാണ് ദിശ താഴേയ്ക്കു ചാടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ ദിശയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.

ദിശയുടെ കാമുകൻ രോഹൻ റായ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു. രോഹനുമായുള്ള ബന്ധത്തിലെ വിള്ളലാണ് ദിശയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. സുശാന്ത് സിംഗ് രജ്പുതിന് പുറമേ വരുണ്‍ ശർമ, ഭാരതി സിംഗ്, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയവർക്കൊപ്പവും ദിശ പ്രവർത്തിച്ചിരുന്നു.

മുംബൈ ബാന്ദ്രയിലെ വസതിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിംഗ രജ്പുതിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.