കോവിഡിന്‍റെ പിടിയില്‍ നിന്നും കഷ്ടിച്ചു രക്ഷപെട്ടു; ആശുപത്രി ബില്ല് കണ്ട് കണ്ണു തള്ളി!

11:14 AM Jun 14, 2020 | Deepika.com
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിച്ച് മരണത്തിന്‍റെ വക്കില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട വൃദ്ധന്‍ ആശുപത്രി ബില്ല് അടച്ചത് 11 ലക്ഷം ഡോളർ (ഏകദേശം 8,35,52,700 രൂപ) . അമേരിക്കന്‍ സ്വദേശിയായ മൈക്കിള്‍ ഫ്‌ളോര്‍(70)നാണ് ഈ ദുരനുഭവം. മാര്‍ച്ച് നാലു മുതല്‍ 62 ദിവസങ്ങളാണ് മൈക്കിള്‍ ആശുപത്രിയില്‍ കഴിഞ്ഞത്.

അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് അവസാനമായി ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ നഴ്‌സ് ഫോണ്‍ വരെ നല്‍കിയിരുന്നു. എന്നാല്‍ വിധിയോട് മല്ലടിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയ മൈക്കിളിന് അടുത്ത ഞെട്ടല്‍ സമ്മാനിച്ചത് ആശുപത്രി അധികൃതര്‍ തന്നെയാണ്.

മേയ് അഞ്ചിന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത മൈക്കിളിന് 1,122,501 ഡോളറിന്‍റെ ബില്ലാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ അദ്ദേഹത്തിന് പണം മുടക്കേണ്ടി വന്നില്ല.

ആരോഗ്യ സംരക്ഷണം വളരെ ചിലവേറിയ ഒന്നായി മാറുന്നു. ഇതിനെ സാമൂഹികവത്ക്കരിക്കുക എന്നത് വളരെ വിവാദമായി മാറുകയാണ്. നികുതി ദായകര്‍ തന്നെ ചിലവ് വഹിക്കേണ്ടി വരികയെന്നത് ഏറെ പ്രതിഷേധാര്‍ഹമാണെന്നും മൈക്കിള്‍ പറഞ്ഞു.