കോട്ടയം: കോട്ടയത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരും വിദേശത്തുനിന്ന് എത്തിയവർ. സൗദി അറേബ്യ, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിൽനിന്ന് എത്തിയവർക്കാണു രോഗം സ്ഥിരീകരിച്ചത്.
സൗദി അറേബ്യയിൽനിന്നും മേയ് 23-ന് ഹൈദരാബാദ് വഴി എത്തിയ പാലാ സ്വദേശി (49), ജൂണ്‍ രണ്ടിന് കുവൈറ്റിൽനിന്നെത്തിയ കോരുത്തോട് സ്വദേശി (30), ദോഹയിൽനിന്നും ജൂണ്‍ അഞ്ചിന് എത്തിയ പാറത്തോട് സ്വദേശി (30) എന്നിവർക്കാണു രോഗം സ്ഥിരീകരിച്ചത്.
പാലാ സ്വദേശി മേയ് 29-ന് ഹൈദരാബാദിൽ സാന്പിൾ പരിശോധനയ്ക്ക് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. നാട്ടിലെത്തി ചൂണ്ടച്ചേരിയിലെ ക്വാറന്ൈറൻ കേന്ദ്രത്തിൽ കഴിയുന്പോഴാണ് വീണ്ടും സാന്പിൾ ശേഖരിച്ചത്. കോരുത്തോട് സ്വദേശിയും പാറത്തോട് സ്വദേശിയും വീട്ടിൽ ക്വാറന്ൈറനിൽ കഴിയുകയായിരുന്നു. ഇതോടെ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന കോട്ടയം ജില്ലക്കാരുടെ എണ്ണം 46 ആയി. ഇതിൽ ഒരാൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ച 82-കാരന്റെ പരിശോധനാഫലം നെഗറ്റീവായി. ഈ മാസം രണ്ടിന് രോഗം സ്ഥിരീകരിച്ച ഇടയിരിക്കപ്പുഴ സ്വദേശിയാണ് രോഗമുക്തനായത്. ദുബായിൽനിന്ന് മേയ് 17-നുവന്ന് ഹോം ക്വാറന്ൈറനിൽ കഴിയുന്പോഴാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്.
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരും വിദേശത്തുനിന്ന് എത്തിയവർ
06:43 PM Jun 12, 2020 | Deepika.com