കോവിഡാനന്തര ലോകം; ഇന്ത്യ പോരാടും, അതിജീവിക്കും: രാഹുൽ ഗാന്ധി

01:24 PM Jun 12, 2020 | Deepika.com
ന്യൂഡൽഹി: കോവിഡാനന്തര ലോകം സംബന്ധിച്ച് യുഎസ് മുൻ അംബാസിഡർ നിക്കോളാസ് ബേൺസുമായി ചർച്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ-യുഎസ് ബന്ധവും ജോർജ് ഫ്ളോയിഡിന്‍റെ മരണവും ഇരുവരും തമ്മിലുള്ള ചർച്ചയിൽ വിഷയമായി. ഇന്ത്യയിൽ കേന്ദ്രസർക്കാർ കോവിഡിനെ നേരിട്ട രീതിയെ ചർച്ചയിൽ രാഹുൽ വിമർശിച്ചു.

കേന്ദ്രം ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. കേന്ദ്രത്തിന്‍റെ ലോക്ക്ഡൗൺ തീരുമാനം എല്ലാ ജനങ്ങളെയും ബാധിക്കുന്നതായിരുന്നു. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് കാൽനടയായി ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി വീടുകളിലേക്ക് പോയത്. ഇത്തരത്തിലുള്ള നേതൃത്വം വൻപരാജയമാണെന്നും രാഹുൽ പറഞ്ഞു.

കോവിഡിനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. താൻ ശുഭപ്രതീക്ഷയിലാണ്, രാജ്യം തിരിച്ചുവരവ് നടത്തും. രാജ്യത്തിന്‍റെ ഡിഎന്‍എ തനിക്ക് മനസിലാകുമെന്നും രാഹുല്‍ പറഞ്ഞു. ഇപ്പോൾ മോശം അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കോവിഡ് ഭയാനകമായ അവസ്ഥയാണ്. പക്ഷേ പ്രതിസന്ധിക്കിടയിലും പുതിയ ആശയങ്ങൾ ഉയർന്നുവരുന്നത് കാണുന്നു. ആളുകൾ മുമ്പത്തേതിനേക്കാൾ കൂടുതൽ പരസ്പരം സഹകരിക്കുന്നു. ഒന്നിച്ച് നില്‍ക്കുന്നതിന്‍റെ ഗുണമെന്താണെന്ന് അവരിപ്പോള്‍ തിരിച്ചറിയുന്നു- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിസന്ധി ലോകത്തിലെ അധികാര സന്തുലിതാവസ്ഥയെ എങ്ങനെ മാറ്റിമറിക്കുമെന്ന് രാഹുൽ ബേൺസിനോട് ചോദിച്ചു. കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങളിൽ ലോകരാജ്യങ്ങൾ തമ്മിലെ രാഷ്ട്രീയ വൈര്യം മാറ്റിവയ്ക്കാൻ പോകുകയാണ്. കാരണം ഇതുപോലുള്ള പ്രശ്നങ്ങൾ എല്ലാവരുടേയും നിലനിൽപ്പിന്‍റെതാണെന്ന് ബേൺസ് പറഞ്ഞു.

17 വർഷത്തിനിടയിലെ ആദ്യത്തെ പകർച്ചവ്യാധിയാണിത്. വരും വർഷങ്ങളിൽ ഇതിൽ കൂടുതൽ ഉണ്ടായേക്കാം. ആഗോള സമൂഹമായി നമുക്ക് പ്രതികരിക്കാനാകുമോ? നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമോ? ഇതാണ് കോവിഡ് മുൻപോട്ടുവയ്ക്കുന്ന എറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.