പുതുതായി അഞ്ചു ഹോട്ട്സ്പോട്ടുകൾ; മൂന്നെണ്ണം കോട്ടയം ജില്ലയിൽ; ആകെ 163

05:58 PM Jun 10, 2020 | Deepika.com
തിരുവനന്തപുരം: കേരളത്തിൽ പുതുതായി അഞ്ചു ഹോട്ട്സ്പോട്ടുകൾ കൂടി. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസർഗോഡ് ജില്ലയിലെ വലിയപറന്പ് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. നിലവിൽ 163 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ബുധനാഴ്ച 65 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ 10 പേർക്കും, തൃശൂരിൽ ഒന്പതു പേർക്കും (ഒരാൾ മരണമടഞ്ഞു) കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം- 7, തിരുവനന്തപുരം, പാലക്കാട്- 6, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ-4, പത്തനംതിട്ട, കോട്ടയം- 3, ആലപ്പുഴ- 1 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

ഇതിൽ 34 പേർ വിദേശ രാജ്യങ്ങളിൽനിന്നും 25 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. അഞ്ചു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ രണ്ടു പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാൾക്കുമാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.