പത്തനാപുരത്ത് കാട്ടാന ചരിഞ്ഞത് കൈതച്ചക്കയിലെ പന്നിപ്പടക്കം കടിച്ച്; മൂന്നു പേർ അറസ്റ്റിൽ

04:40 PM Jun 10, 2020 | Deepika.com
കൊല്ലം: പത്തനാപുരം കറവൂരിൽ കാട്ടാന ചരിഞ്ഞ സംഭവം ആസൂത്രിതമെന്നു വനംവകുപ്പ്. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. ഏപ്രിൽ 11നാണ് കറവൂരിൽ അവശനിലയിൽ കണ്ട കാട്ടാന ചരിഞ്ഞത്.

ഇവർ കൈതച്ചക്കയിൽ ഒളിപ്പിച്ച പന്നിപ്പടക്കം കടിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണു കാട്ടാനയുടെ വായിൽ മുറിവുണ്ടായതും പിന്നീട് ചരിഞ്ഞതെന്നുമാണ് അധികൃതരുടെ വിശദീകരണം.

കറവൂർ സ്വദേശികളായ രഞ്ജിത്, അനിമോൻ, ശരത് എന്നിവരാണ് പിടിയിലായത്. ഇവർ മൂന്ന് പേരും മൃഗവേട്ടക്കാരാണെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്നും വനംവകുപ്പ് അധികൃതർ കൂട്ടിച്ചേർത്തു.

മ്ലാവിനെ പിടികൂടാനായാണ് ഇവർ കൈതച്ചക്കയിൽ പന്നിപ്പടക്കം ഒളിപ്പിച്ചത്. എന്നാൽ കാട്ടാന കൈതച്ചക്ക കഴിക്കുകയും പൊട്ടിത്തെറിച്ച് മുറിവുണ്ടാകുകയുമായിരുന്നു.