ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്ബന്ധമാക്കിയിതിനു പിന്നാലെ ബാങ്കുകളിലും ജ്വല്ലറികളിലും എത്തുന്നവരെ തിരിച്ചറിയാന്‍ പുതിയ നിയമം പുറത്തിറക്കി പോലീസ്. ഇവിടെ എത്തുന്നവര്‍ 30 സെക്കന്‍ഡ് സമയത്തേക്ക് മാസക് മുഖത്തുനിന്നും മാറ്റണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ജ്വല്ലറിയിലും ബാങ്കിലും മാസ്ക് ധരിച്ചെത്തുന്നവര്‍ കുറ്റകൃത്യം ചെയ്താല്‍ അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഈ നടപടി. ഇവിടെ എത്തുന്നവരുടെ മുഖം സിസിടിവിയില്‍ വ്യക്തമായി പതിയുവാനാണ് മുഖത്തു നിന്നും മാസ്ക് മാറ്റണമെന്ന് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം പൊതുസ്ഥലങ്ങളിലും മറ്റും മാസ്ക് കര്‍ശനമായി ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മധ്യപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. 10,000ത്തിന് അടുത്ത് കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 400 പേര് കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.
അരമിനിറ്റ് മാറ്റണം; മധ്യപ്രദേശിലെ ബാങ്കിലും സ്വർണക്കടയിലും പുതിയ മാസ്ക് നിയമം
03:07 PM Jun 10, 2020 | Deepika.com