ന്യൂഡൽഹി: ഡൽഹി നിവാസിയല്ലാത്തവർക്ക് ചികിത്സ നിഷേധിക്കരുതെന്ന ലഫ്. ഗവർണർ അനിൽ ബൈജലിന്റെ തീരുമാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ഇത് അഭിപ്രായ വ്യത്യാസങ്ങൾക്കോ വിവാദങ്ങൾക്കോ ഉള്ള സമയമല്ലെന്നും കേജരിവാൾ പറഞ്ഞു.
ലഫ്. ഗവർണറുടെ നിർദേശങ്ങൾ എല്ലാ അർഥത്തിലും നടപ്പിലാക്കും. അഭിപ്രായവ്യത്യാസങ്ങൾക്കോ വിവാദങ്ങൾക്കോ ഉള്ള സമയമല്ലിത്. കോവിഡ് സംബന്ധിച്ച് കേന്ദ്രം എടുക്കുന്ന തീരുമാനമാണ് ഡൽഹി സർക്കാർ പിന്തുടരുന്നത്. ലഫ്. ഗവർണറുടെ ഉത്തരവുകൾ നടപ്പാക്കുകയും ചെയ്യും- കേജരിവാൾ ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് വരാൻ തുടങ്ങിയാൽ ജൂലൈ 31 നകം 1.5 ലക്ഷം കിടക്കകൾ വേണ്ടിവരുമെന്ന് കേജരിവാൾ പറഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്കായി, സാമൂഹിക അകലം പാലിക്കുന്നതും മാസ്കുകൾ ഉപയോഗിക്കുന്നതും ജനകീയ മുന്നേറ്റമായി രൂപപ്പെടണമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ സർക്കാർ ആശുപത്രികളിലെയും ഏതാനും സ്വകാര്യാശുപത്രികളിലെയും ചികിത്സ ഡൽഹിയിൽ താമസിക്കുന്നവർക്കു മാത്രമായി പരിമിതപ്പെടു ത്തിയ ഡൽഹി കേജരിവാൾ സർക്കാരിന്റെ തീരുമാനം ലഫ്. ഗവർണർ അനിൽ ബൈജൽ റദ്ദാക്കിയിരുന്നു. ഡൽഹിയിൽ എല്ലാവർക്കും ചികിത്സ നൽകണ മെന്നും ഡൽഹി നിവാസിയല്ല എന്ന കാരണത്താൽ ഒരാൾക്കും ചികിത്സ നിഷേധിച്ചിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ലഫ്.ഗവർണർ നിർദേ ശിച്ചു. ഇതുസംബന്ധിച്ച് അദ്ദേഹം ഉത്തരവുമിറക്കി.
വിവാദത്തിന് സമയമില്ല; ലഫ്. ഗവർണറുടെ തീരുമാനങ്ങൾ നടപ്പാക്കുമെന്ന് കേജരിവാൾ
01:26 PM Jun 10, 2020 | Deepika.com