ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വലിച്ചിടാൻ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ ശബ്ദത്തെളിവുകൾ പുറത്ത്. ഇക്കാര്യം അവകാശപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കോൺഗ്രസ് ആരോപണങ്ങളെ ബിജെപി ഇതുവരെ നിഷേധിച്ച് വരികയായിരുന്നു. ഇൻഡോറിലെ സാൻവർ മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ചൗഹാൻ കോൺഗ്രസ് ആരോപണങ്ങളെ ശരിവച്ച് സംസാരിച്ചത്.
സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രനേതൃത്വമാണ് തീരുമാനിച്ചതെന്നാണ് ചൗഹാൻ പ്രസംഗത്തിൽ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയും തുളസി സിലാവത്തും ഇല്ലാതെ സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമായിരുന്നോ? വേറെ വഴിയില്ലായിരുന്നു. പ്രസംഗത്തിൽ പറയുന്ന തുളസി സിലാവത്ത് ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനും മുൻ കോൺഗ്രസ് മന്ത്രിയുമായിരുന്നു. ഇരുവരും ബിജെപി പാളയത്തിൽ എത്തിയതോടെയാണ് കമൽ നാഥ് സർക്കാർ നിലംപൊത്തിയത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസമാണ് ശിവരാജ് സിഗ് ചൗഹാന് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റേത്. മധ്യപ്രദേശിലെ അട്ടിമറിക്കായി ബിജെപി ലോക്ക്ഡൗണ്‍ പ്രഖ്യാപനം നീട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസും കമല്‍നാഥും ആരോപിച്ചിരുന്നു.
കൊറോണ വ്യാപനം ചൂണ്ടിക്കാട്ടി സ്പീക്കര്‍ നിയമസഭ പിരിച്ചുവിട്ടെങ്കിലും വിശ്വാസവോട്ട് നടത്താന്‍ സഭ ചേരാനുള്ള ഗവര്‍ണറുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. വിശ്വാസവോട്ട് നടത്താനുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മാര്‍ച്ച് 20ന് കമല്‍നാഥ് മന്ത്രിസഭ രാജി വച്ചു. 15 മാസത്തെ കോണ്‍ഗ്രസ് ഭരണം അങ്ങനെ അവസാനിച്ചു.
കമൽനാഥ് സർക്കാരിനെ വലിച്ചിട്ടത് ബിജെപി കേന്ദ്രനേതൃത്വം: ശിവരാജ് സിംഗ് ചൗഹാൻ
09:23 AM Jun 10, 2020 | Deepika.com