ബസുണ്ടായിട്ടും അവർക്ക് നടക്കേണ്ടിവന്നു, എവിടെ അച്ഛേ ദിൻ? കടന്നാക്രമിച്ച് അഖിലേഷ്

11:14 AM May 31, 2020 | Deepika.com
ലക്നോ: ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ കടന്നാക്രമിച്ച് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. 70,000 ബസുകൾ ഉണ്ടായിരുന്നിട്ടും തൊഴിലാളികൾക്ക് നാട്ടിലേക്ക് നടക്കേണ്ടിവന്നെന്നും ഇത് നിരവധി മരണങ്ങൾക്ക് കാരണമായെന്നും അഖിലേഷ് ആരോപിച്ചു.

ലോക്ക്ഡൗൺ ഉണ്ടായിരുന്നിട്ടും, രോഗം വ്യാപനത്തിൽ കുറവുണ്ടായില്ല. വൈറസ് ബാധിക്കുന്നത് വർധിക്കുകയും സമ്പദ്‌വ്യവസ്ഥ നശിക്കുകയും ചെയ്തു. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ നിലവിൽ മോശം അവസ്ഥയിലാണ്.

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ മോശം അവസ്ഥയിലായിരുന്നു. എന്നാൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സമ്പദ്‌വ്യവസ്ഥ കൂടുതൽ മോശമായി. ഈ സാഹചര്യത്തിൽ, ആളുകൾക്ക് എവിടെ നിന്ന് ജോലി ലഭിക്കും- അഖിലേഷ് ചോദിച്ചു.

വൈകാരിക പ്രശ്നങ്ങൾ‌ ഉയർത്തിക്കാട്ടി രാജ്യത്തെയും സംസ്ഥാനത്തേയും ജനങ്ങളെ കുരുക്കിയിടാൻ‌ ബിജെപി ശ്രമിക്കുകയാണ്. ദരിദ്രരുടെയും കർഷകരുടെയും തൊഴിലാളികളുടെയും സ്വപ്നം തകർന്നു. രാജ്യത്തെ പൗരന്മാരുടെ വിശ്വാസം തകർന്നിരിക്കുന്നു. ബിജെപി വാഗ്ദാനം ചെയ്ത അച്ഛേ ദിൻ പൂർത്തീകരിച്ചോയെന്നും അഖിലേഷ് ചോദിക്കുന്നു.