രോഗം ഒളിക്കാനോ മറയ്ക്കാനോ കഴിയില്ല, ചികിത്സിച്ചില്ലെങ്കിൽ മരിക്കും: മുഖ്യമന്ത്രി

05:57 PM May 28, 2020 | Deepika.com
തിരുവനന്തപുരം: കോവിഡിനോട് കേരളം ഒറ്റക്കെട്ടായി പൊരുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയുംനാൾ പാലിച്ച ജാഗ്രത തുടർന്നാൽ കേരളത്തിൽ സമൂഹവ്യാപനം തടഞ്ഞു നിർത്താനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗം ആർക്കെങ്കിലും ഒളിച്ചുവയ്ക്കാനോ മറച്ചുവയ്ക്കാനോ സാധിക്കില്ല. ചികിത്സിച്ചില്ലെങ്കിൽ മരിക്കും. കോവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതിൽ ആളുകൾ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 0.5 ആണ് മരണനിരക്ക്. ദേശീയ നിരക്ക് 2.89 ശതമാനമാണ്. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും സംസ്ഥാനം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജപ്രചാരണത്തിലൂടെയും കണക്ക് പൂഴ്ത്തിവയ്ക്കുന്നുവെന്ന് ആക്ഷേപിച്ചും സംസ്ഥാനത്തിന്‍റെ മുന്നേറ്റത്തിന്‍റെ മറച്ചുവയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.