തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വർധിച്ചതിന്റെ ഭാഗമായി കോവിഡ് സാന്പിൾ പരിശോധനകൾ കൂട്ടാനൊരുങ്ങി കേരളം. പ്രതിദിനം 3,000 സാന്പിളുകളാണ് പരിശോധിക്കാൻ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തപ്പോൾ ആലപ്പുഴയിൽ മാത്രമാണ് സ്രവ പരിശോധനാ സൗകര്യം ഉണ്ടായിരുന്നത്. ഇപ്പോൾ ഐസിഎംആർ അനുമതിയോടെ 15 സർക്കാർ സ്ഥാപനത്തിൽ ടെസ്റ്റിംഗ് തുടങ്ങി.
ആദ്യ ഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറിൽ നിന്ന് ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഐസിഎംആർ നിർദ്ദേശ പ്രകാരമുള്ള ടെസ്റ്റിന് കുറവുണ്ടായിരുന്നില്ല. പുറത്ത് നിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ ടെസ്റ്റ് വർധിപ്പിച്ചു.
സമൂഹിക വ്യാപനം അറിയാനാണ് സെന്റിനൽ സർവൈലൻസ് ടെസ്റ്റ്. ഇത് നല്ല രീതിയിൽ പുരോഗമിക്കുന്നു. അത് നടത്തിയാണ് സർക്കാർ സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് പരിശോധനകൾ കൂട്ടാനൊരുങ്ങി കേരളം
05:43 PM May 28, 2020 | Deepika.com