ആരോഗ്യം മോശമായിട്ടും അവധി നിഷേധിച്ചു; കൊറോണ വാർഡ് ജീവനക്കാരൻ മരിച്ചു; പ്രതിഷേധം

09:13 AM May 27, 2020 | Deepika.com
മുംബൈ: മുംബൈയിലെ കെഇഎം ആശുപത്രിയിലെ കോറോണ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ രോഗം ബാധിച്ചു മരിച്ചതിൽ വ്യാപക പ്രതിഷേധം. ആരോഗ്യസ്ഥിതി മോശമായിട്ടും ലീവ് അനുവദിക്കാതെ ജോലി ചെയ്യിച്ചു, കോവിഡ് പരിശോധന നടത്തിയില്ല എന്നതുൾപ്പെടെയുള്ള ഗുരുതമായ ആരോപണങ്ങളാണ് ആശുപത്രി അധികൃതർക്കെതിരേ ഉയരുന്നത്.

നൂറുകണക്കിന് ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും ചൊവ്വാഴ്ച പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാരന്‍റെ കുടുംബത്തിന് ജോലിയും സാമ്പത്തിക സഹായവും നൽകണമെന്നു ഇവർ ആവശ്യപ്പെട്ടു. പരിശോധനാ ഫലം വന്നതിന് ശേഷമേ ജീവനക്കാരനു കോവിഡ് ബാധിച്ചിരുന്നോ എന്ന കാര്യം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് കെഇഎം. ഇവിടെ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ആളാണ് മരിച്ചത്. ജീവനക്കാരൻ മരിച്ചതിൽ കോർപറേഷൻ അംഗങ്ങൾ ചൊവ്വാഴ്ച അനുശോചനയോഗം സംഘടിപ്പിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മഹാരാഷ്‌ട്രയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മുംബൈയിലാണ്. 32,700ലേറെ പേർക്കാണ് മുംബൈയിൽ രോഗം ബാധിച്ചത്. മുംബൈയിൽ മാത്രം മരണസംഖ്യ ആയിരം കടന്നിരുന്നു. ആശുപത്രികളിൽ രോഗികൾ വർധിക്കുന്നതും ജീവനക്കാരുടെ കുറവും വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.