പോലീസ് അസോസിയേഷന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു

07:46 PM May 26, 2020 | Deepika.com
തിരുവനന്തപുരം: പോലീസ് അസോസിയേഷന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു. പോലീസ് ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഡിജിപിയുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നടപടി. ഇനിമുതൽ സംഘടനാ പ്രവർത്തനത്തിന് ഡിജിപിയുടെ അനുമതി ആവശ്യമില്ല.

പോലീസ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി 2020-ലെ കേരളാ പോലീസ് ചട്ടമാണ് ഭേദഗതി ചെയ്തത്. അസോസിയേഷനുകളിലെ രാഷ്ട്രീയങ്ങൾക്കും നിർബന്ധിത പണപ്പിരിവുകൾക്കും വർഷങ്ങളായി ഭാരവാഹിത്വത്തിൽ തുടരുന്നവർക്കും കനത്ത തിരിച്ചടിയുണ്ടാക്കുന്നതായിരുന്നു ചട്ടം.

അസോസിയേഷൻ ഭാരവാഹികൾ സംസ്ഥാന പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ പത്ര, ദൃശ്യ മാധ്യമങ്ങളുമായി ആശയവിനിമയം നടത്താനോ സാമൂഹികമാധ്യമങ്ങളിൽ ഏതെങ്കിലും വിവരം പ്രസിദ്ധപ്പെടുത്താനോ പാടില്ലെന്നായിരുന്നു ചട്ടം.

രണ്ടുവർഷത്തിൽ കൂടുതൽ തുടർച്ചയായി ഒരു അംഗം ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ അസോസിയേഷൻ ഭാരവാഹിത്വം വഹിക്കരുതെന്നും ചട്ടം വ്യവസ്ഥചെയ്തിരുന്നു. അസോസിയേഷനുകൾ സേനാംഗങ്ങളിൽനിന്ന് നിർബന്ധിത പണപ്പിരിവ് നടത്തരുതെന്നും സ്വകാര്യവ്യക്തികളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ സാമ്പത്തിക ആനുകൂല്യങ്ങൾ സ്വീകരിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. ഒരുദിവസത്തിൽ കൂടുതലുള്ള അസോസിയേഷൻ സമ്മേളനങ്ങൾക്കും വിലക്കുണ്ടായിരുന്നു. ഈ ചട്ടമാണ് ഭേദഗതി ചെയ്ത്.