കോവിഡ്: സംസ്ഥാനം സമൂഹ വ്യാപനത്തിന്‍റെ വക്കിലെന്ന് മുഖ്യമന്ത്രി

06:42 PM May 26, 2020 | Deepika.com
തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്‍റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ കൂടുതൽ ജാഗ്രത പാലിക്കണം. ഇളവുകൾ ദുരുപയോഗം ചെയ്യാൻ പടില്ലെന്നും അദ്ദേഹം പറഞ്ഞു.

കടകളിലും ചന്തകളിലും മറ്റും വലിയ ആൾക്കൂട്ടം കാണുന്നുണ്ട്. ഇത് ഒഴിവാക്കണം. നിയന്ത്രണം കർശനമാക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും നിയന്ത്രണമുണ്ട്. വിവാഹത്തിന് പരമാവധി 50 പേർക്കും മരണത്തിന് 20 പേർക്കുമേ പങ്കെടുക്കാവൂ. ഇത് ലംഘിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസ്ക് നിർബന്ധമാണെങ്കിലും ധരിക്കാതിരിക്കാനുള്ള പ്രവണതയുണ്ട്. ഇത് അനുവദിക്കാനാവില്ല. എല്ലാവർക്കും പരിമിതമായ തോതിലെങ്കിലും മാസ്ക് സൗജന്യമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.