കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 1.01 ലക്ഷം പേർ എത്തിയെന്ന് മുഖ്യമന്ത്രി

06:08 PM May 26, 2020 | Deepika.com
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്നു മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടന്ന 1.01 ലക്ഷം പേർ മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 3.80 ലക്ഷം പേർ കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ 2.16 ലക്ഷം പേർക്ക് പാസ് നൽകിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിദേശത്തുനിന്ന് 1.34 ലക്ഷം പേർ തിരികെ വരാൻ രജിസ്റ്റർ ചെയ്തു. ഇവരിൽ 11,000 പേർ സംസ്ഥാനത്തു മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം വലിയ തോതിലുള്ള പ്രദേശങ്ങളിൽനിന്നടക്കം ആളുകൾ വരുന്നു. മറ്റിടങ്ങളിൽനിന്ന് ആളുകൾ വരുന്നതിന് മുൻപ് ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത് 16 പേരാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽനിന്നു വന്ന 72 പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ 71 പേർക്കും കർണാടകയിൽ നിന്നെത്തിയ 35 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 133 പേർക്ക് രോഗബാധ ഉണ്ടായി.

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തിരികെ പോകാൻ യാത്രാ സൗകര്യം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹോട്ട്സ്പോട്ടിൽനിന്ന് വരുന്നവർക്കായി പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.