"കേരളത്തിന്‍റെ കരുതലിനെ അട്ടിമറിക്കരുത്’; പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി; കത്ത്

06:11 PM May 26, 2020 | Deepika.com
തിരുവനന്തപുരം: കേരളത്തിന്‍റെ കരുതലിനെ അട്ടിമറിക്കരുതെന്നു കേന്ദ്ര സർക്കാരിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞു കത്തയച്ചു.

രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും ട്രെയിനുകൾ കേരളത്തിലേക്ക് വരുന്നു. അതിൽ പ്രശ്നമില്ല. എവിടെനിന്നു വന്നാലും രജിസ്റ്റർ ചെയ്ത് വരണം. ഇവിടെ എത്തുന്നവരെ റെയിൽവെ സ്റ്റേഷനിൽ പരിശോധിച്ച് ക്വാറന്ൈ‍റനിൽ അയക്കുകയാണ്. അതു വീട്ടിലുമാകാം. വീട്ടിൽ സൗകര്യമുണ്ടോയെന്നു മനസിലാക്കണം. അതിന് ട്രെയിനിൽ വരുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി ലഭിക്കണം. എന്നാലേ തീർച്ചപ്പെടുത്താനാവൂ.

മുംബൈയിൽനിന്ന് കേരളത്തിലേക്ക് ട്രെയിനയക്കാൻ കേന്ദ്രം കഴിഞ്ഞ ദിവസം തീരുമാനിച്ചു. സംസ്ഥാന സർക്കാരിനെ അറിയിക്കാതെ ട്രെയിനുകൾ അയയ്ക്കരുത്. ട്രെയിനുകളിൽ വരുന്ന എല്ലാവർക്കും രജിസ്ട്രേഷനുണ്ടെന്ന് ഉറപ്പാക്കണം. മുംബൈയിൽ നിന്നുള്ളവരും വരണമെന്നാണ് സർക്കാരിന്‍റെ നിലപാട്. എന്നാൽ രോഗം പടരാതിരിക്കാനുള്ള നിബന്ധനകൾ കർശനമായി നടപ്പിലാക്കണം. ആ അച്ചടക്കം എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ലോക്ക്ഡൗണിൽ വിവിധ ഇളവുകളിൽ വന്നു. ലോക്ക്ഡൗണ്‍ തുടരുകയാണ്. കടകളിലും ചന്തകളിലും ആൾക്കൂട്ടം കാണുന്നു. ഇത് തുടരാനാവില്ല. ജാഗ്രതയിൽ അയവ് പാടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.