ന്യൂഡൽഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 154 മരണം. ഇതോടെ ആകെ കോവിഡ് മരണം 4,021 ആയി. രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,977 പേര്‍ക്കു പുതിയതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,38,845 ആയി ഉയര്‍ന്നു. നിലവില്‍ 77,103 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 57,720 പേരുടെ രോഗം ഭേദമായി. കൂടുതൽ കേസുകളും മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലാണ്.
ആശങ്ക ഉയർത്തി കോവിഡ്: രാജ്യത്ത് ഒറ്റദിവസം ഏഴായിരത്തോളം പേർക്ക് രോഗബാധ
10:12 AM May 25, 2020 | Deepika.com