ആഭ്യന്തര വിമാന സർവീസുകൾ അനുവദിക്കും; നിലപാട് മാറ്റി മഹാരാഷ്ട്ര സർക്കാർ

08:16 PM May 24, 2020 | Deepika.com
മുംബൈ: ആഭ്യന്തര വിമാന സർവീസുകൾ അനുവദിക്കില്ലെന്ന നിലപാട് മാറ്റി മഹാരാഷ്ട്ര സർക്കാർ. മുംബൈയിലേയ്ക്ക് 25 വിമാനങ്ങൾ അനുവദിക്കുമെന്നു മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക് അറിയിച്ചു.

സർവീസുകൾ പിന്നീട് വർധിപ്പിക്കുമെന്നു വ്യക്തമാക്കിയ മാലിക്ക്, സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ പ്രഖ്യാപനത്തിനു പിന്നാലെ പ്രഖ്യാപനം എന്ന നിലയിലാണ് മോദി സർക്കാർ കാര്യങ്ങൾ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.

വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ കോവിഡ് രോഗികളുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇപ്പോൾ വിമാന സർവീസുകൾ അനുവദിക്കാനാവില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഞായറാഴ്ച ഉച്ചയ്ക്കു പറഞ്ഞിരുന്നു. മേയ് മുപ്പത്തൊന്നിനുശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.

താൻ വ്യോമയാന മന്ത്രിയുമായി സംസാരിച്ചിരുന്നു. വ്യോമഗതാഗതം ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത തനിക്കു മനസിലാകും. എന്നാൽ തയാറെടുപ്പിന് കൂടുതൽ സമയം ആവശ്യമാണ്. നിലവിൽ പ്രത്യേക വിമാനങ്ങൾ മാത്രമേ അനുവദിക്കൂ. മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കാൻ ഏറെ തയാറെടുപ്പുകൾ വേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 47190 പേർക്കാണ് ശനിയാഴ്ച വരെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. 1577 പേരാണ് ഒരു സംസ്ഥാനത്തുമാത്രം മരിച്ചിരിക്കുന്നത്.