വിമാനസർവീസുകൾ ഇപ്പോൾ വേണ്ട, അടുത്ത 15 ദിവസം നിർണായകം: ഉദ്ദവ് താക്കറെ

06:42 PM May 24, 2020 | Deepika.com
മുംബൈ: കേന്ദ്ര സർക്കാരിന്‍റെ ലോക്ക്ഡൗണ്‍ ഇളവുകൾ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ കോവിഡ് രോഗികളുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇപ്പോൾ വിമാന സർവീസുകൾ അനുവദിക്കാനാവില്ലെന്നും ഉദ്ദവ് പറഞ്ഞു. മേയ് മുപ്പത്തൊന്നിനുശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.

താൻ വ്യോമയാന മന്ത്രിയുമായി സംസാരിച്ചിരുന്നു. വ്യോമഗതാഗതം ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത തനിക്കു മനസിലാകും. എന്നാൽ തയാറെടുപ്പിന് കൂടുതൽ സമയം ആവശ്യമാണ്. നിലവിൽ പ്രത്യേക വിമാനങ്ങൾ മാത്രമേ അനുവദിക്കൂ. മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കാൻ ഏറെ തയാറെടുപ്പുകൾ വേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങൾ യാത്രകൾ പുനരാരംഭിച്ചുകഴിഞ്ഞു. ഇതു കോവിഡ് കേസുകൾ കൂടാൻ കാരണമാകും. നിയന്ത്രണങ്ങളിൽ മെല്ലെ അയവുകൾ പ്രഖ്യാപിക്കുന്നതാണ് നല്ലത്. ഇപ്പോൾ ലോക്ക്ഡൗണ്‍ നീക്കാൻ പറ്റിയ സമയമല്ല. മേയ് 31 കൊണ്ട് ലോക്ക്ഡൗണ്‍ അവസാനിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. മണ്‍സൂണ്‍ കാലത്തിനുവേണ്ടി കൂടുതൽ ജാഗ്രത വേണ്ടെതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 47190 പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. 1577 പേരാണ് ഒരു സംസ്ഥാനത്തുമാത്രം മരിച്ചിരിക്കുന്നത്.