വാഷിംഗ്ടണ്‍ ഡിസി: ദശാബ്ദങ്ങൾക്കുശേഷം ആണവപരീക്ഷണം നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് യുഎസ്. റഷ്യയ്ക്കും ചൈനയ്ക്കും മുന്നറിയിപ്പായി 1992നുശേഷം അമേരിക്ക ആദ്യത്തെ ആണവപരീക്ഷണം നടത്തുന്നത് സംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം ചര്‍ച്ച ചെയ്തതായാണ് റിപ്പോർട്ട്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മേയ് 15 ന് നടന്ന യോഗത്തിലാണ് ആണവപരീക്ഷണം ചർച്ചയായതെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ നടപടിയുമായി അമേരിക്ക മുന്നോട്ട് പോയാല്‍ അതിനെ അഭൂതപൂര്‍വമായ ആണവായുധ മത്സരത്തിന്റെ ആരംഭം കുറിക്കുന്ന വെടിയായി കണക്കാക്കപ്പെടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
റഷ്യയും ചൈനയും സ്വന്തമായി കുറഞ്ഞ തോതില്‍ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുവെന്ന് ചില യുഎസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതിനെ തുടർന്നാണിത്. അതേസമയം മോസ്കോയും ബെയ്ജിംഗും യുഎസിന്റെ അവകാശവാദങ്ങൾ നിഷേധിച്ചിരുന്നു.
ദശാബ്ദങ്ങൾക്കുശേഷം ആണവപരീക്ഷണം നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് യുഎസ്
01:03 AM May 24, 2020 | Deepika.com