പട്ടികജാതി വിഭാഗങ്ങൾക്ക് എതിരായ വിവാദ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. അറസ്റ്റിൽ കടുത്ത പ്രതിഷേധവുമായി ഡിഎംകെ നേതാക്കൾ രംഗത്തെത്തി. സംഭവം രാഷ്ട്രീയ പകപോക്കലാണെന്നും കൊവിഡ് പ്രതിരോധത്തിൽ സർക്കാറിനുണ്ടായ വീഴ്ച മറച്ചുവെക്കാനാണ് അറസ്റ്റെന്നും ഡിഎംകെ നേതാക്കൾ ആരോപിച്ചു.
ഫെബ്രുവരി 14 ന് ചെന്നൈയിലെ ഡിഎംകെ യുവജന വിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയിലായിരുന്നു ഭാരതിയുടെ വിവാദ പ്രസംഗം. മുന്‍ മുഖ്യമന്ത്രി കരുണാനിധിയാണ് മുന്‍ സുപ്രീം കോടതി ജഡ്ജി എ. വരദരാജനെ ഉന്നത ജുഡീഷ്യറിയിലേക്ക് ഉയര്‍ത്തിയത്.
പട്ടികജാതിയില്‍ നിന്ന് ഏഴ് മുതല്‍ എട്ട് വരെ ആളുകളെ ജഡ്ജിമാരായി ഉയര്‍ത്തിയത് ദ്രാവിഡ പ്രസ്ഥാനം നല്കിയ ദാനമല്ലാതെ മറ്റൊന്നുമല്ലെന്നും ഭാരതി അവകാശപ്പെട്ടുവെന്നും പരാതിക്കാർ പറയുന്നു.
സംഭവത്തിൽ 1989 ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയൽ) നിയമപ്രകാരം എംപിക്കെതിരെ കേസെടുക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനുള്ള പ്രതികാരമാണിത്. അണ്ണാ ഡിഎംകെ പകപോക്കുകയാണെന്നും പോലീസിനെ ഉപയോഗിച്ച് തന്നെ വേട്ടയാടുകയാണെന്നും ഭാരതി ആരോപിച്ചിരുന്നു.