ചെന്നൈ: ദളിത് സമൂഹത്തിലെ ജഡ്ജിമാർക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് രാജ്യസഭാ എംപിയും ഡിഎംകെ നേതാവുമായ ആർ.എസ്.ഭാരതി അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ചെന്നൈയിലെ നംഗനല്ലൂരിലെ വസതിയിൽ നിന്നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്.
അഴിമതി ആരോപണം ഉന്നയിച്ച് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനെതിരെ പരാതി നൽകിയതിനെ തൊട്ടടുത്ത ദിവസമാണ് ഭാരതി അറസ്റ്റിലാകുന്നത്. 1989 ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയൽ) നിയമപ്രകാരം ഡിഎംകെ എംപിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഫെബ്രുവരി 14 ന് ചെന്നൈയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയിലായിരുന്നു ഭാരതിയുടെ വിവാദ പ്രസംഗം. അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ജഡ്ജിമാർ ദ്രാവിഡ മുന്നേറ്റത്തിലേക്ക് ഉയർന്നുവന്നതിനെ ഭാരതി വിമർശിക്കുകയായിരുന്നു.
ആദി തമിഴര്‍ മക്കള്‍ കച്ചി നേതാവ് കല്യാണസുന്ദരം ഇതിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ഇത് സിസിബിയിലേക്ക് മാറ്റി. മേയ് 12ന് മദ്രാസ് ഹൈക്കോടതി പ്രസംഗത്തെക്കുറിച്ച് അന്വേഷണം നടത്താനും കേസ് രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനും പോലീസിന് നിർദേശം നൽകിയിരുന്നു.
മുന്‍ മുഖ്യമന്ത്രി കരുണാനിധിയാണ് മുന്‍ സുപ്രീം കോടതി ജഡ്ജി എ. വരദരാജനെ ഉന്നത ജുഡീഷ്യറിയിലേക്ക് ഉയര്‍ത്തിയത്. പട്ടികജാതിയില്‍ നിന്ന് ഏഴ് മുതല്‍ എട്ട് വരെ ആളുകളെ ജഡ്ജിമാരായി ഉയര്‍ത്തിയത് ദ്രാവിഡ പ്രസ്ഥാനം നല്കിയ ദാനമല്ലാതെ മറ്റൊന്നുമല്ലെന്നും ഭാരതി അവകാശപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
ദളിത് ജഡ്ജിമാർക്കെതിരെ അപകീർത്തി പരാമർശം: ഡിഎംകെ എംപി ആർ.എസ്. ഭാരതി അറസ്റ്റിൽ
11:52 AM May 23, 2020 | Deepika.com