ധാക്ക: ഉംപുൻ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം സംഭവിച്ച പശ്ചിമബംഗാളിലെ വിവരങ്ങൾ അന്വേഷിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഫോണിൽ വിളിച്ചാണ് ഹസീന വിവരങ്ങൾ അന്വേഷിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പശ്ചിമബംഗാളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമനിരീക്ഷണവും നടത്തിയിരുന്നു. ആയിരം കോടി രൂപയുടെ കേന്ദ്രസഹായവും മോദി പ്രഖ്യാപിച്ചു. 72 പേരാണ് പശ്ചിമബംഗാളിൽ ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്നു മരിച്ചത്. കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടമാണ് ഉണ്ടാരിക്കുന്നത്.
അതേസമയം ബംഗ്ലാദേശിൽ 20 പേരാണ് ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്നു മരിച്ചത്. ഇവിടെ1100 കോടി ടാക്കയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 26 ജില്ലകളിലാണ് കാറ്റ് നാശം വിതച്ചത്.
ഉംപുൻ: മമത ബാനർജിയെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി
04:13 AM May 23, 2020 | Deepika.com