കുട്ടികളും മുതിർന്ന പൗരൻമാരും പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം: ഡിജിപി

10:08 PM May 20, 2020 | Deepika.com
തിരുവനന്തപുരം: പത്തു വയസിനു താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും പൊതുസ്ഥലങ്ങളിലും കടകളിലും മറ്റും സന്ദർശനം നടത്തുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.

ഇങ്ങനെ എത്തുന്നവരെ നിരുത്സാഹപ്പെടുത്താൻ കടയുടമകൾ തന്നെ മുന്നോട്ട് വരണം. ഇക്കാര്യത്തിൽ സഹായവും ബോധവൽകരണവും നടത്തുന്നതിന് ജനമൈത്രി പോലീസ് സഹായിക്കുമെന്നും ഡിജിപി പറഞ്ഞു.

ജില്ലയ്ക്കകത്ത് കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ച സാഹചര്യത്തിൽ യാത്രക്കാർ സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ബസിൽ കയറാൻ ജനങ്ങൾ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനും പോലീസ് നടപടി സ്വീകരിക്കും.

വീടുകളിലും സ്ഥാപനങ്ങളിലും ക്വാറന്‍റൈനിൽ കഴിയുന്നവർ നിർദേശങ്ങൾ ലംഘിക്കുന്നത് കണ്ടെത്താൻ രൂപീകരിച്ച മോട്ടോർ സൈക്കിൾ ബ്രിഗേഡിയർ സംവിധാനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത്തരം പരിശോധനകൾക്കായി ജില്ലയിൽ കുറഞ്ഞത് 25 സംഘങ്ങളെ വീതം നിയോഗിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

ക്വാറന്‍റൈൻ ലംഘനം കണ്ടെത്തുക, ക്വാറന്‍റൈൻ കേന്ദ്രങ്ങൾ സന്ദർശിക്കുക, തനിച്ചു കഴിയുന്ന മുതിർന്ന പൗരൻമാരെ സന്ദർശിച്ച് ക്ഷേമം അന്വേഷിക്കുക എന്നിവയാണ് മോട്ടോർ സൈക്കിൾ ബ്രിഗേഡിന്‍റെ പ്രധാന ചുമതല. പദ്ധതിയുടെ സംസ്ഥാനതല ഏകോപനത്തിന്‍റെ ചുമതല ദക്ഷിണ മേഖല ഐജി ഹർഷിത അട്ടലൂരിക്ക് നൽകി.