കോൽക്കത്ത: പശ്ചിമബംഗാളില്‍ കനത്ത നാശം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. അയ്യായിരത്തോളം വീടുകള്‍ തകര്‍ന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ. രണ്ട് പേർ മരിച്ചതായും സൂചനയുണ്ട്.
ബുധനാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് കരതൊട്ടത്. പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലെ പാരദ്വീപില്‍ റിക്കാര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്.
ബംഗാളിന്റെയും ഒഡീഷയുടേയും തീരമേഖലകളിൽനിന്ന് ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. എൻഡിആർഎഫിന്റെ 41 ടീമുകളാണ് ദുരന്തനിവാരണ പ്രവർത്തനങ്ങളിലുള്ളത്.
ഉംപുൻ ചുഴലിക്കാറ്റ്: രണ്ടു മരണം; അയ്യായിരത്തോളം വീടുകൾ തകർന്നു
08:51 PM May 20, 2020 | Deepika.com