തിരുവനന്തപുരം: എന്തെല്ലാം കാര്യങ്ങളെ എതിർക്കണം എന്നതിൽ കേരളത്തിലെ പ്രതിപക്ഷം ഗവേഷണം നടത്തുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചതും പിന്നീട് പുനസ്ഥാപിച്ചതും സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷം ഒരു തെറ്റിദ്ധാരണയിലാണ്. എന്തിലെല്ലാം എതിർപ്പ് നടത്താം എന്ന ഗവേഷണത്തിലാണ് അവർ. പഈ ഘട്ടത്തിലാണ് പരീക്ഷ വരുന്നത്. അപ്പോൾ അവർ അതെടുത്ത് ഉപയോഗിച്ചു എന്നുമാത്രമേയുള്ളൂ- മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷ അതിന്റെ കാലത്ത് തന്നെ നടക്കണം. വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ അതിന്േറതായ സമയത്ത് നടത്തിക്കൊണ്ടു പോകുക എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുള്ള ക്രമീകരണം ഉണ്ടാക്കേണ്ടതുണ്ട്. പരീക്ഷ നടത്താനുള്ള എല്ലാ സജ്ജീകരണം ഒരുങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി കേരളം തർക്കത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകളുണ്ടായി. അതുകൊണ്ടാണ് രാവിലെ പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റി. ഈ ഘട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാരുമായി ഒരു തർക്കത്തിലേക്കു പോകാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. അതേസമയം, ചില കാര്യങ്ങളിൽ തർക്കം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷം എന്തിനെയെല്ലാം എതിർക്കാം എന്ന ഗവേഷണത്തിൽ; പരിഹസിച്ച് പിണറായി
07:03 PM May 20, 2020 | Deepika.com