വേണമെങ്കിൽ ബിജെപി ബാനർ കെട്ടി ബസുകൾ ഓടിച്ചോളൂ; യോഗിയോട് പ്രിയങ്ക

05:03 PM May 20, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് കാലത്തും ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലേക്കു കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായി കോണ്‍ഗ്രസ് ഏർപ്പെടുത്തിയ ബസുകൾ യോഗി ആദിത്യനാഥ് സർക്കാർ തടഞ്ഞിട്ടിരിക്കുന്നതിലാണ് പ്രിയങ്കയുടെ പ്രതികരണം.

തൊഴിലാളികളുടെ പലായനത്തിന്‍റെ കാഴ്ചകൾ വേദനാജനകമാണ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളെ സഹായിക്കാൻ ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി. കുടിയേറ്റ തൊഴിലാളികൾക്കായി ബസ് ഏർപ്പെടുത്തിയതും ഈ പശ്ചാത്തലത്തിലായിരുന്നു. യുപി സർക്കാരിന്‍റെ ബസുകൾ വെറുതെ കിടന്നിട്ടും തൊഴിലാളികൾക്കായി ഓടിച്ചില്ല. കോണ്‍ഗ്രസ് കൊടുത്ത വാഹനങ്ങളുടെ പട്ടികയിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിൽ അത് തിരുത്തി നൽകുമായിരുന്നു. എന്നാൽ അതിന്‍റെ പേരിൽ അപമാനിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും പ്രിയങ്ക പറഞ്ഞു.

വേണമെങ്കിൽ ബസുകളിൽ ബിജെപിയുടെ ബാനർ കെട്ടി ഓടിച്ചോളൂ. അങ്ങനെയെങ്കിലും തൊഴിലാളികളെ വീട്ടിലെത്തിച്ചാൽ മതിയെന്ന് യുപി സർക്കാരിനോട് അഭ്യർഥിച്ചിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

കുടിയേറ്റതൊഴിലാളികളെ മടക്കിക്കൊണ്ടുവരുന്നതു സംബന്ധിച്ച് യുപി സർക്കാരും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയപോര് മൂർച്ഛിക്കുകയാണ്. പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത 1000 ബസുകളുടെ പട്ടികയിൽ കൂടുതലും ബസുകളല്ലെന്ന് ചൂണ്ടിക്കാട്ടി യുപി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, പ്രിയങ്ക ഗാന്ധിയുടെ ്രെപെവറ്റ് സെക്രട്ടറി സന്ദീപ് സിംഗ് എന്നിവർക്കെതിരേ യോഗി സർക്കാർ കേസെടുത്തു.

ഓട്ടോകൾ, ഇരുചക്രവാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ പട്ടിക അയച്ച് കോണ്‍ഗ്രസ് തട്ടിപ്പ് നടത്തിയെന്നാണ് യുപി സർക്കാർ ആരോപിക്കുന്നത്. കോണ്‍ഗ്രസ് നൽകിയ ബസുകളിൽ പലതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളോ ഇൻഷുറൻസ് പേപ്പറുകളോ ഇല്ല. തൊഴിലാളികളുടെ ജീവിതംകൊണ്ട് പ്രതിപക്ഷ പാർട്ടി കളിക്കുകയാണെന്ന് ബിജെപി സർക്കാർ ആരോപിച്ചു. കോണ്‍ഗ്രസ് സമർപ്പിച്ച 1000 വാഹനങ്ങളുടെ പട്ടികയിൽ 100 എണ്ണം ബസുകളല്ല. 297 എണ്ണത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളോ ഇൻഷുറൻസ് പേപ്പറുകളോ ഇല്ലെന്നും സർക്കാർ പറയുന്നു.

കുടിയേറ്റ തൊഴിലാളികൾക്ക് ബസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആരോപണം ഉന്നയിക്കുകയും യുപിരാജസ്ഥാൻ അതിർത്തിയിൽ പ്രതിഷേധിക്കുകയും ചെയ്തതിനു പിന്നാലെയാണ് അജയ് കുമാർ ലല്ലുവിനും സന്ദീപ് സിംഗിനും എതിരേ സർക്കാർ കേസെടുത്തിരിക്കുന്നത്. വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുമാണ് ഇരുവർക്കുമെതിരെ കേസ്.