തിരുവനന്തപുരം: വസ്ത്രസ്ഥാപനങ്ങളിൽ കുട്ടികളെയുമായി ഷോപ്പിംഗ് നടത്തുന്നവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ശരിയായ പ്രവണതയല്ലെന്നും രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് വസ്ത്രസ്ഥാപനങ്ങൾ തുറക്കുന്നതിന് അനുമതിയുണ്ട്. ഒന്നിലധികം നിലകളുള്ള സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. എന്നാൽ ചിലയിടങ്ങളിൽ ചെറിയ കുട്ടികളെയും കൊണ്ട് ആളുകൾ ഷോപ്പിംഗിന് വരുന്നു. 10 വയസിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് പൂർണമായും ഒഴിവാക്കണം. രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. വസ്ത്രത്തിന്റെ മൊത്ത വ്യാപാര കടകൾക്കും തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. എന്നാൽ ചില സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. സ്കൂൾ തുറന്നാൽ മാത്രം ട്യൂഷൻ തുടങ്ങാൻ അനുവാദം. നിർബന്ധമെങ്കിൽ ഓണ്‍ലൈൻ ട്യൂഷനാകാമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കു വിലക്ക്; നിർബന്ധമെങ്കിൽ ഓണ്‍ലൈൻ ട്യൂഷൻ
06:25 PM May 19, 2020 | Deepika.com