പുറത്തുനിന്നു വന്നത് 74,266 പേർ; കോവിഡ് സ്ഥിരീകരിച്ചത് 105 പേർക്ക്

06:48 PM May 19, 2020 | Deepika.com
തിരുവനന്തപുരം: വിദേശത്തുനിന്നും സംസ്ഥാനത്തിനു പുറത്തുനിന്നുമായി 74,266 പേർ ഇതുവരെ കേരളത്തിൽ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര-വ്യോമ-നാവിക മാർഗങ്ങൾ വഴി എത്തിയവരിൽ 44,712 പേരും റെഡ് സോണ്‍ ജില്ലകളിൽനിന്നാണ് എത്തിയിരിക്കുന്നത്. 63,232 പേരാണ് റോഡ് വഴി എത്തിയത്. വിമാനം വഴി എത്തിയ 53 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കപ്പലിൽ എത്തിയ ആറു പേർക്കും റോഡ് വഴി വന്നവരിൽ 46 പേർക്കും കോവിഡ് രോഗബാധയുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ 26 വിമാനങ്ങളും മൂന്നു കപ്പുകളുമാണ് വിദേശത്തുന്ന് തിങ്കളാഴ്ച വരെ കേരളത്തിൽ എത്തിയത്. ഇത്തരത്തിൽ എത്തിയ 6,054 പേരിൽ 3305 പേരെ സർക്കാർ വക ക്വാറന്ൈ‍റനിൽ പ്രവേശിപ്പിച്ചു. 2749 പേർ ഹോം ഐസൊലേഷനിലാണ്. 123 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.