കശുവണ്ടി കന്പനിയിൽ പോകുന്നത് അഭിമാനത്തോടെ, പരിഹസിക്കരുത്: പ്രേമചന്ദ്രനോട് മന്ത്രി മേഴ്സിക്കുട്ടിയമ്മ

04:11 PM May 19, 2020 | Deepika.com
തിരുവനന്തപുരം: ചാനൽ ചർച്ചയിൽ മന്ത്രി ജെ.മേഴിസ്ക്കുട്ടിയമ്മയും എം.കെ.പ്രേമചന്ദ്രൻ എംപിയും തമ്മിലുണ്ടായ വാക്പോരിനെ തുടർന്ന് ഇരുവരുടേയും അനുയായികൾ നടത്തുന്ന സൈബർ യുദ്ധത്തിന് ശമനമില്ല. തനിക്കെതിരേ സോഷ്യൽ മീഡിയയിൽ വരുന്ന ആക്ഷേപങ്ങൾക്കും പരിഹാസത്തിനും ഫേസ്ബുക്കിലൂടെ മറുപടി നൽകിയിരിക്കുകയാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ.

പ്രേമചന്ദ്രന്‍റെ അനുയായികൾ മൽസ്യത്തൊഴിലാളികൾക്കും കശുവണ്ടിത്തൊഴിലാളികൾക്കുമെതിരേ അശ്ലീലത്തിന്‍റെയും പരിഹാസത്തിന്‍റെയും ഭാഷ ഉപയോഗിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. തന്‍റെ ചുമതലയിലുള്ള രണ്ടു വകുപ്പുകളും ഉത്തരവാദിത്വത്തോടും അഭിമാനത്തോടും കൂടിയാണ് കൈകാര്യം ചെയ്യുന്നത്. നിങ്ങൾ ചാളമേരിയോട് ഉപമിച്ച മൽസ്യത്തൊഴിലാളിയാണ് പ്രളയകാലത്ത് കേരളത്തിൽ പതിനായിരങ്ങളെ രക്ഷിച്ചത്.

പകലന്തിയോളം പണിയെടുത്ത് ജീവിക്കാൻ ക്ലേശിക്കുന്ന കശുവണ്ടിത്തൊഴിലാളികളുടെ ഭാഗം തന്നെയാണ് താനിന്നും. ഇപ്പോഴും കശുവണ്ടി ഫാക്ടറിയിൽ പോകുന്ന, അവരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ അവരോടു ചേർന്നു നിൽക്കുന്ന തനിക്ക് അണ്ടികന്പനിയിൽ പോകുന്നത് അഭിമാനം തന്നെയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി കുറിച്ചു.

ചാനൽ ചർച്ചകളിൽ സത്യവിരുദ്ധ പ്രസ്താവനകൾ നടത്തി എൽഡിഫ് സർക്കാരിനെ ആക്രമിക്കാൻ പ്രേമചന്ദ്രൻ നടത്തിയ പരിശ്രമം തുറന്നുകാട്ടിയതിൽ തനിക്ക് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിൽ വിറളി പൂണ്ടവർ തനിക്കെതിരെ നടത്തുന്ന തെറിവിളികൾ അതിന്‍റെ വഴിക്കുപോകട്ടേയെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.