വാഷിംഗ്ടണ്‍ ഡിസി: ഇൻസ്പെക്ടർ ജനറൽ സ്റ്റീവ് ലിനിക്കിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കിയ സംഭവത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ.
തനിക്കെതിരായ അന്വേഷണത്തിന്റെ പേരിലാണ് ഇൻസ്പെക്ടർ ജനറൽ സ്റ്റീവ് ലിനിക്കിനെ ട്രംപ് പുറത്താക്കിയതെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പോംപിയോ പറഞ്ഞു.
ലിനിക്കിനെ സ്ഥാനത്തുനിന്ന് നീക്കാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ അദ്ദേഹം തനിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ല- പോംപിയോ വ്യക്തമാക്കി.
ലിനിക്ക്, ഡിപ്പാർട്ട്മെന്റിന്റെ രീതികൾക്കനുസരിച്ച് നന്നായി പ്രവർത്തിച്ചിരുന്നില്ലെന്ന കാര്യം പ്രസിഡന്റിനോട് അറിയിച്ചിരുന്നുവെന്നും പോംപിയോ പറഞ്ഞു. അത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പതിവുനടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐജിയെ പുറത്താക്കിയത് പ്രതികാര നടപടിയല്ലെന്ന് പോംപിയോ
07:36 AM May 19, 2020 | Deepika.com