കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം വാളറയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കൊടുങ്ങല്ലൂര്‍ പാതശ്ശേരി എറിയാട് ജയപ്രസാദിന്റെ മകന് പി.എസ്. അര്ജുന് (19), കാതപറമ്പ് ചാലാന സി.ഡി. കിഷോര്‍ (21)എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കോതമംഗലം എംബിഎംഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം. അര്ജുന് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇരുവരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാളറ കുത്തിന് 200 മീറ്റര്‍ മാറി 80 അടിയോളം താഴ്ചയിലേക്കാണ് ബൈക്ക് മറിഞ്ഞത്. ഇതുവഴി വന്ന കാര്‍ യാത്രക്കാരനാണ് ബൈക്ക് അപകടത്തില്‍പ്പെട്ട വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇരുവരേയും റോഡിലെത്തിച്ച് ആംബുലന്‍സില്‍ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേശീയ പാതയില്‍ വാളറയ്ക്ക് സമീപം റോഡിന്റെ വളവ് നിവര്‍ത്താനായി പണി നടക്കുന്ന ഭാഗത്തായിരുന്നു അപകടം.
വാളറയില്‍ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്
10:16 PM May 18, 2020 | Deepika.com