സാവോ പോളോ: ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് ബ്രസീൽ പ്രസിഡന്റ് ഹെയർ ബൊൽസൊനാരോ. പ്രസിഡൻഷൽ ഓഫീസിനു മുന്നിൽ ഒത്തുചേർന്ന നൂറിലധികം പ്രക്ഷോഭകരെയാണ് ബൊൽസൊനാരോ കണ്ടത്.
മാസ്ക് ധരിച്ച് പ്രക്ഷോഭകർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്ത ബൊൽസൊനാരോ സാമൂഹ്യ അകല നിർദേശങ്ങൾ ലംഘിക്കുകയും കുട്ടികൾക്കൊപ്പം ചിത്രമെടുക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തിൽ സ്പെയ്നെയും ഇറ്റലിയെയും ബ്രസീൽ മറികടന്നതിനു പിന്നാലെയാണ് ബ്രസീൽ പ്രസിഡന്റിന്റെ നടപടി.
കൊറോണ മൂലമുള്ള പ്രശ്നങ്ങളെല്ലാം ഉടൻ പരിഹരിക്കപ്പെടുമെന്നും ബ്രസീൽ ശക്തമായി തിരിച്ചുവരുമെന്നും ബ്രസീലിയയിൽ പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് ബൊൽസൊനാരോ പറഞ്ഞു. ബ്രസീൽ സന്പദ്വവ്യവസ്ഥ തുറക്കാനുള്ള ശ്രമമായാണ് ബൊൽസൊനാരോയുടെ ഈ നടപടി വിലയിരുത്തപ്പെടുന്നത്. ഒരു മാസത്തിനിടെ രണ്ടാമത്തെ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം ബൊൽസൊനാരോ മന്ത്രിസഭയിൽനിന്നു രാജിസമർപ്പിച്ചിരുന്നു.
കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ യുഎസ്, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കു പിന്നിൽ നാലാം സ്ഥാനത്താണ് ബ്രസീൽ. 2.4 ലക്ഷം ആളുകൾക്കാണ് ബ്രസീലിൽ കോവിഡ് ബാധിച്ചിട്ടുള്ളത്.
ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് ബ്രസീൽ പ്രസിഡന്റ്
09:11 PM May 18, 2020 | Deepika.com