കോവിഡ്: ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി

07:31 PM May 18, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്തെ വിവിധ കോടതികളും ട്രൈബ്യൂണലുകളും അനുവദിച്ച സ്റ്റേ ഉള്‍പ്പെടെയുള്ള ഇടക്കാല ഉത്തരവുകളുടെ കാലാവധി ഹൈക്കോടതി ജൂണ്‍ 30 വരെ നീട്ടി. കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മേയ് 31 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഫുള്‍ബെഞ്ച് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്.

കോടതികള്‍ അനുവദിച്ച ഇടക്കാല ജാമ്യം, മുന്‍കൂര്‍ ജാമ്യം എന്നിവയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വേണമെന്നു സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാര്‍ച്ച് 25ന് ഇടക്കാല ഉത്തരവുകളുടെ കാലാവധി ഏപ്രില്‍ 30 വരെയാക്കിയിരുന്നു. ഇതാണു വീണ്ടും നീട്ടിയത്.

വിചാരണത്തടവുകാര്‍, റിമാന്‍ഡ് തടവുകാര്‍ എന്നിവര്‍ക്ക് അനുവദിച്ച ഇടക്കാല ജാമ്യം മേയ് 31 വരെയാണ് നീട്ടിയത്. ഇവര്‍ ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ജയിലില്‍ കഴിയുന്നവരാകണം, ഇത്തരം പ്രതികള്‍ സ്ഥിരം കുറ്റവാളികളോ, ഒന്നിലേറെ കേസുകളില്‍ ഉള്‍പ്പെട്ടവരോ ആവരുത്.

ഇടക്കാല ജാമ്യം മേയ് 31 വരെയാണ് നീട്ടിയതെങ്കിലും ലോക്ക് ഡൗണ്‍ നീണ്ടാല്‍ ജാമ്യകാലവും നീളും. ജാമ്യകാലാവധി പൂര്‍ത്തിയായി മൂന്നു ദിവസത്തിനകം ഹാജരാകണമെന്ന വ്യവസ്ഥ ഏഴു ദിവസമാക്കിയിട്ടുമുണ്ട്. ഒഴിച്ചുകൂടാന്‍പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നു നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

അറസ്റ്റ് അനിവാര്യമായ കേസുകളില്‍ പോലും ഇതിന്‍റെ പേരില്‍ പ്രതികള്‍ കോടതികളില്‍നിന്നു ജാമ്യം നേടുന്ന സ്ഥിതിയുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നു തൊണ്ടിമുതല്‍ കണ്ടെടുക്കല്‍ പോലെയുള്ള നടപടികള്‍ ആവശ്യമുള്ള സാഹചര്യത്തില്‍ അറസ്റ്റിന് തടസമില്ലെന്നും ഇത്തരം കേസുകളിലെ ജാമ്യഹര്‍ജികളില്‍ കീഴ്‌ക്കോടതികള്‍ക്ക് ഹൈക്കോടതി ഉത്തരവ് പരിഗണിക്കാതെ ഉചിതമായ തീരുമാനമെടുക്കാമെന്നും ഫുള്‍ബെഞ്ച് വ്യക്തമാക്കി.